കൂത്തുപറമ്പ്: ആമ്പിലാട് മേഖഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം കോപ്പുകൂട്ടുന്നു. കഴിഞ്ഞ ദിവസം നിര്‍മ്മാണത്തിലിരിക്കുന്ന ആര്‍എസ്എസ് കാര്യാലയത്തിനു മുമ്പില്‍ സിപിഎം സംഘം ബോംബേറ് നടത്തി. രണ്ട് ദിവസത്തിനു മുമ്പും ഇതിനു സമീപം ബോംബേറ് നടന്നിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ആമ്പിലാട് മേഖഖലയില്‍ മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നു. ഒരുമാസം മുമ്പ് ആര്‍എസ്എസ് മുഖ്യശിക്ഷക് നിഖിലിന്റെ വീട്ടിനു മുന്നില്‍ സിപിഎം സംഘം ബോംബെറിഞ്ഞിരുന്നു. ഇതിനെതിരെ കൂത്തുപറമ്പ് പോലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അക്രമികളുടെ പേരുള്‍പ്പെടെയാണ് പരാതി നല്‍കിയത്. കൈതച്ചാല്‍, ദേശബന്ധു, പഴയനിരത്ത് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സിപിഎം ക്രിമിനലുകള്‍ സൈ്വര്യ വിഹാരം നടത്തുന്നത്. കൂത്തുപറമ്പ് പോലീസ് ഇത്തരം ക്രിമിനല്‍ സംഘത്തിന് ഒത്താശ നല്‍കുകയാണെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: