കണ്ണൂര്‍: മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എന്‍ഡിഎഫ് അടക്കമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളന്ന സിപിഎമ്മിന്റെ കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ഹിന്ദു ഐക്യവേദി കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട് ടി.പി.സതീശന് പ്രസ്താവിച്ചു. ചാലാട് ധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവ വികാസങ്ങള്‍ സിപിഎം-ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിന്റെ ഉത്തമോദാഹരണമാണ്.
ക്ഷേത്രോത്സവത്തില്‍ പങ്കാളികളാകാനെത്തിയ ഭക്തജനങ്ങളെ ആസൂത്രിതമായി കുറ്റവാളികളാക്കി കസ്റ്റഡിയിലെടുത്ത പോലീസിന്റെ നടപടി സിപിഎമ്മിനും മുസ്ലീം മതതീവ്രവാദികള്ക്കുംവേണ്ടി വിടുപണി ചെയ്യുന്നതിന്റെ ഉത്തമോദാഹരണമാണ്. നിരപരാധികളായ ഭക്തജനങ്ങളെ കസ്റ്റഡിയിലെടുക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റ്- ഇസ്ലാമിക തീവ്രവാദികളെ വെറുതെവിട്ട പോലീസ് അധികൃതരുടെ നടപടി ലജ്ജാകരവും അപലപനീയവുമാണെന്നും സതീശന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: