തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഇത്തവണ മഴയില്‍ വന്‍ കുറവുണ്ടായതായി മന്ത്രി അറിയിച്ചു.
കാലവര്‍ഷത്തിന്റെ സമയത്ത് 43 ശതമാനവും തുലാവര്‍ഷത്തില്‍ ഇതുവരെ 69 ശതമാനം മഴയുടെ കുറവുണ്ടായി. ഈ സാഹചര്യത്തില്‍ അടുത്ത രണ്ടു മാസം കൂടി കേരളത്തില്‍ വരള്‍ച്ചയുണ്ടാകുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
ഈ വര്‍ഷം കാലവര്‍ഷത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. തെക്കു കിഴക്കന്‍ കാലവര്‍ഷത്തില്‍ 43 ശതമാനം മഴ കുറഞ്ഞു. വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ 69 ശതമാനവും കുറഞ്ഞു. തുലാവര്‍ഷത്തിലാകട്ടെ ഇതുവരെയായിട്ടും വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴ ലഭിച്ചാല്‍ പോലും വരള്‍ച്ചയ്ക്ക് കുറവുണ്ടാകുമെന്നു കരുതാനാകില്ല. മുഴുവന്‍ ജില്ലകളും വരള്‍ച്ചാ ബാധിതമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ മഴയുടെ കുറവും അതുമൂലം ഉണ്ടാകാനിടയുള്ള വരള്‍ച്ചയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: