കോഴിക്കോട്: കോഴിക്കോട് അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിലെ നിര്‍ദ്ദേശത്തിനെതിരെ ചേവരമ്പലത്ത് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊ രുങ്ങുന്നു. ചേവരമ്പലം വാര്‍ഡില്‍ ഉള്‍പ്പെട്ട തോട്ടില്‍പീടിക മമ്മിളിതാഴം പ്രദേശത്ത് അര്‍ബ്ബന്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം എഡ്യുകേഷന് കോംപ്ലക്സ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഈ നിര്‍ദ്ദേശമാണ് നാട്ടു കാരുടെ എതിര്‍പ്പിന് കാരണമായിരി ക്കുന്നത്. 10 ഹെക്ടര്‍ സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് പറയു ന്നത്. ഏകദേശം 140 വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. കൂടാതെ തണ്ണീര്‍തടവും കണ്ടല്കാടും നിറഞ്ഞതുമാണ് ഈ പ്രദേശം. ഈ പ്രദേശം മാത്രമല്ല പരിസര പ്രദേശത്തേ യും കുടിവെളളം ലഭിക്കുന്നത് ഈ തണ്ണീര്തടമുളളതു കൊണ്ടാണ്. പദ്ധതി നടപ്പാക്കിയാല്‍ കിടപ്പാടവും കുടിവെള്ളവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പ്രദേശത്തു കാര്‍. നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്ന വരാണ് ഭൂരിഭാഗം ജനങ്ങളും. ലക്ഷംവീട് കോളനി പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രക്ഷോഭത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും റസിഡന്റ്സ് അസോസി യേഷനുകളുടേയും ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്ന് തോട്ടില്‍ പീടിക-മമ്മിളി താഴം തണ്ണീര്‍ത്തട സംരക്ഷണ സമിതിക്ക് രൂപം നല്കി. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വേണു, പി.ടി. ജനാര്ദ്ദനന്, പി. വിശ്വനാഥന്, സി.കെ. പ്രകാശന്, പി. സദാ നന്ദന്, ടി.കെ. മോഹനന്, നിഷാദ് പി.വി. ബാലകൃഷ്ണന്, പി.ടി. സതീശന് തുട ങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍ ചെയര്‍മാനും പി.കെ. ബാലകൃഷ്ണന് ജനറല്‍ കണ്‍വീനറും സി.കെ. പ്രകാശന് ഖജാന്‍ജിയുമായി 501 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മേയര്‍, എംപി, എംഎല്‍എ എന്നിവര്‍ക്ക് പരിസരവാസികള്‍ ഒപ്പിട്ട പരാതി നല്‍കാനും കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: