റാവല്‍പിണ്ടി: പാക്കിസ്ഥാനിലെ ബഹവാല്നഗറിലുള്ള സ്കൂളില്‍ ഭീകരാക്രമണം. ആയുധധാരികളായ അജ്ഞാതല്‍ സ്കൂളിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്കൂളിനകത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഭീകരര്‍ രക്ഷപ്പെട്ടുവെന്നും പാക്ക് മാധ്യമമായ ദ് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹരൂനാബാദിലെ ഒരു സ്വകാര്യ സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ആളപായമുള്ളതായോ നാശനഷ്ടം ഉണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. സംഭവം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി. കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
2014 ഡിസംബറില്‍ പെഷാവറിലെ സൈനിക സ്കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 140 ലധികം പേര് കൊല്ലപ്പെട്ടിരുന്നു. അന്ന് ഏഴു ഭീകരരാണ് സ്കൂള്‍ ആക്രമിച്ചത്. സ്കൂളിനകത്ത് കടന്ന ഭീകരര്‍ കുട്ടികള്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന് ഭീകരരെ വധിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: