വിയന്ന: ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെക്ക് വിയന്ന ഓപ്പണ്‍ ടെന്നീസ് കിരീടം. ഫൈനലില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മുറെ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 6-3, 7-6 (8-6).
കിരീടനേട്ടത്തോടെ മുറെ ലോക റാങ്കിങ്ങില്‍ ഒന്നാം നമ്പറിലേക്ക് ഒരുപടി കൂടി അടുത്തു. മുറേയും സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും തമ്മില്‍ ഇപ്പോള്‍ 415 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ മുറേ ജോക്കോവിച്ചിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്തയാഴ്ച ആരംഭിക്കുന്ന പാരീസ് മാസ്റ്റേഴ്സ് കിരീടം നേടാനായാല്‍ മുറേയ്ക്ക് ഒന്നാം റാങ്കിലെത്താം. ദ്യോക്കോവിച്ചാണ് പാരീസിലെ ചാമ്പ്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: