കണ്ണാടിപ്പറമ്പ്: ധര്‍മ്മശാസ്താ ശിവക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന നാലാമത് മഹാരുദ്രയജ്ഞത്തിന് രാവിലെ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ശുഭാരംഭം. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരി കാര്മികത്യം വഹിച്ചു. വൈകുന്നേരം 5ന് ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വാഹന അകമ്പടിയോടെ ആചാര്യന്മാരെ സ്വീകരിച്ച് ശോഭായാത്രയായി കണ്ണാടിപ്പറമ്പ് യജ്ഞഭൂമിയില്‍ എത്തിച്ചേര്‍ന്നു. നൂറു കണക്കിനു ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് ആചാര്യവരണം നടന്നു. കെ.പി.പത്മനാഭന് നമ്പ്യാര്‍ ആചാര്യന്മാരെ വസ്ത്രങ്ങള്‍ നല്കി സ്വീകരിച്ചു. ശേഷം നടന്ന സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനസഭയില്‍ തന്ത്രിയും യജ്ഞാചാര്യനും ചേര്‍ന്ന് ദീപം തെളിയിച്ചു. പറശ്ശിനിമടപ്പുര മുത്തപ്പന് ക്ഷേത്ര ട്രസ്റ്റി പി.എം.പ്രസന്നന് ഉദ്ഘാടന പ്രഭാഷണം നടത്തി. യജ്ഞസമിതി ചെയര്മാന് കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.പി.ഗോപാലന്, പി.വി.രവീന്ദ്രനാഥ് ചേലേരി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ സി.എം.ശ്രീജിത്ത്, പി.ദാമോദരന്‍, മുരളി മോഹന്‍, എ.നാരായണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.ശ്രീനിവാസന് സ്വാഗതവും പി.വി.ചന്ദ്രഭാനു നന്ദിയും പറഞ്ഞു.
ക്ഷേത്രത്തില്‍ പാട്ടുത്സവവും ഞായറാഴ്ച സന്ധ്യക്കു നടന്ന തിരുവത്താഴ അരി അളവോടെ ആരംഭിച്ചു. ശാസ്താവിന്റെ വിവിധ രൂപങ്ങള്‍ കളംവരച്ച് പാട്ട് മൂന്നു ദിവസങ്ങളിലായി നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിയും ശാന്തി ഇ.എന്‍.ഗോവിന്ദന് നമ്പൂതിരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: