ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച നേട്ടം. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇടംകയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ അഞ്ച് സ്ഥാനം മുന്നേറി ആദ്യ പത്തില്‍ ഇടംപിടിച്ചു. ഒമ്പതാം സ്ഥാനത്താണ് അക്ഷര്‍ പുതിയ റാങ്കിങ്ങില്‍. ചരിത്രത്തിലാദ്യമായാണ് അക്ഷര്‍ പട്ടേല്‍ ആദ്യ പത്തില്‍ ഇടംനേടുന്നത്. ആദ്യ പത്തില്‍ അക്ഷര്‍ മാത്രമാണ് ഇന്ത്യന്‍ താരം.
വിക്കറ്റു നേട്ടങ്ങളേക്കാള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും ബാറ്റ്സ്മാന്മാരെ സമ്മര്‍ദത്തിലാക്കിയ ഓവറുകളുമാണ് അക്ഷറിനെ റാങ്കിങ്ങില്‍ മുന്നോട്ടെത്തിച്ചത്.
മറ്റൊരു സ്പിന്നറായ അമിത് മിശ്ര 25 സ്ഥാനങ്ങള്‍ മുന്നേറി 12-ാം സ്ഥാനത്ത്. 15 വിക്കറ്റുകളുമായി ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചതാണ് അമിത് മിശ്രയുടെ റാങ്ക് ഏറെ ഉയര്‍ത്തിയത്.
ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് ബോളര്‍മാരില്‍ ഒന്നാമത്. വിന്‍ഡീസിന്റെ സുനില്‍ നരേയ്ന് രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ മൂന്നാമതും.
ബാറ്റ്സ്മാന്മാരില് ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാമത്. ഇന്ത്യന്‍ താരം വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് മൂന്നാമത്. ഒമ്പതാമതുള്ള രോഹിത് ശര്‍മ്മയാണ് ആദ്യ പത്തില്‍ ഇടം കണ്ടെത്തിയ മറ്റൊരു ഇന്ത്യന്‍ താരം. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ എട്ടാമതുള്ള രവീന്ദ്ര ജേഡജയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: