തലശേരി: പിഎച്ച്ഡി നേടുന്നതിന് ഹാജര്‍ പുസ്തകത്തില്‍ കൃത്രിമം നടത്തി വ്യാജ ഹാജര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെന്ന പരാതിയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാടിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവ്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയ്ക്കാണ് വിജിലന്‍സ് (സ്പെഷ്യല്‍) ജഡ്ജ് വി. ജയറാം നിര്‍ദ്ദേശം നല്‍കിയത്.
കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ അസോസിയേറ്റ് പ്രഫസറായിരിക്കെയാണ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ ഡോ. ഖാദര്‍ മാങ്ങാട് ഗവേഷണം നടത്തിയത്. ആറ് മാസം തുടര്‍ച്ചയായി ബ്രണ്ണന്‍ കോളജില്‍ ഹാജരായെന്ന സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമേ പിഎച്ച്ഡി ലഭിക്കു. ഇതിനായി ഒരേ ദിവസം കാഞ്ഞങ്ങാട് നെഹ്റു കോളജിലും തലശേരി ബ്രണ്ണന്‍ കോളജിലും അദ്ദേഹം ഒപ്പ് രേഖപ്പെടുത്തിയെന്നും, സെപ്തംബര്‍ 31, ഫെബ്രുവരി 29 തീയിതികളിലും ദേശീയ അവധി ദിവസങ്ങളിലും ഒപ്പിട്ടതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: