തലശ്ശേരി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ റേഷന്‍ കാര്‍ഡുടമകളും ഈ മാസം അഞ്ചിന് മുമ്പായി തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി മുന്‍ഗണനാ ലിസ്റ്റില്‍നിന്നും ഒഴിവാക്കുന്നതിനായി അപേക്ഷ നല്‍കേണ്ടതാണെന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് ഉടമയ്ക്കോ അതിലെ അംഗങ്ങള്‍ക്കോ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജോലി/സര്‍ക്കാര്‍ പെന്‍ഷനുകള്‍/ബാങ്ക്ജോലി/അധ്യാപകര്‍/സൈനീകര്‍/ഇരുപത്തിഅയ്യായിരം രൂപയ്ക്ക് മേല്‍ മാസവരുമാനം/നാലുചക്ര വാഹനം സ്വന്തമായവര്‍/1000ചതുരശ്ര അടിയോ കൂടുതലോ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍/ആദായനികുതി നല്കുന്നവര്/കുടുംബനാഥനോ അംഗങ്ങള്‍ക്കോ മൊത്തമായി ~ഒരു ഏക്കറും അതില്‍ കൂടുതലും ഭൂമിയുള്ളവര്‍ എന്നീ വിഭാഗങ്ങളില്പ്പെട്ടവരാണെങ്കിലും അവര്‍ അനര്ഹരാകുന്നതാണ്.
അനര്‍ഹമായി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉടന്‍ അപേക്ഷ സമര്‍പ്പിച്ച് തങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും മാറ്റേണ്ടതാണ്. വൈകാതെ റേഷന്‍ കാര്‍ഡ് ആധാര്‍ ലിങ്കിങ്ങിന് വിധേയമാക്കും. ഒരാള്‍ സ്വയം ഒഴിവാകാതെ സര്‍ക്കാര്‍ ആ കുറ്റം കണ്ടുപിടിച്ചാല്‍ അവശ്യവസ്തു സംരക്ഷണ നിയമപ്രകാരം കേരള റേഷനിംഗ് ഉത്തരവിലെ 66 വകുപ്പ് പ്രകാരവും ഒരുവര്‍ഷംവരെയുള്ള തടവും പിഴയും ഉള്‍പ്പെട്ട ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുന്നതാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: