ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവം ഡിസംബര്‍ 4ന് കൊടിയേറി 13ന് ആറാട്ടോടുകൂടി അവസാനിക്കും. 13ന് പുലര്‍ച്ചെ 5നാണ് പ്രസിദ്ധമായ ദീപമഹോത്സവം.
ദേവപ്രശ്നപരിഹാരക്രിയകളും ഉത്സവത്തോടനുബന്ധിച്ച് നടക്കും. കാലപ്പഴക്കംകൊണ്ടുണ്ടായ ശ്രീകോവിലിന്റെ ജീര്‍ണ്ണത പരിഹരിക്കുക, കിഴക്കും, പടിഞ്ഞാറും നടകളില്‍ ദേവന്മാര്ക്ക് അഷ്ടബന്ധകലശം നടത്തുക, അയ്യപ്പന് നടയില്‍ ഗണപതിക്ക് പ്രതേ്യക ആലയം നിര്‍മ്മിക്കുക, മുരുകന് നടയില്‍ തിടപ്പള്ളി, കിണര്‍ തുടങ്ങിയവ നിര്‍മ്മിക്കുക, ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ മുരിയന്‍കുളങ്ങരയില്‍ വിഷ്ണു സാന്നിദ്ധ്യമുള്ളതായി കാണുന്നതിനാല്‍ അവിടെവച്ച് ദേവപ്രശ്നം നടത്തുകയും കുളം സംരക്ഷിക്കുകയും വേണം, മഹാക്ഷേത്രത്തിന് മുന്‍വശമുള്ള പഞ്ചതീര്‍ത്ഥക്കുളം മലിനമാക്കാതെ സംരക്ഷിക്കണം എന്നിവയാണ് താമസംവിനാ പരിഹരിക്കേണ്ടത്. കൂടാതെ താഴികക്കുടം സ്വര്‍ണ്ണം പൊതിഞ്ഞ് പ്രതിഷ്ഠ നടത്തേണ്ടതുണ്ട്.
ഈ വര്‍ഷത്തെ ദീപമഹോത്സവത്തിന് ശരകൂടം വഴിപാട് ബുക്കുചെയ്തിട്ടുളളവര് ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ കൂപ്പണുകളുമായി ക്ഷേത്രത്തിലെത്തണം. തിരുവുത്സവത്തിന്റെ വിജയത്തിനായി ക്ഷേത്രോപദേശകസമിതിക്കൊപ്പം 101 അംഗ സമിതിയും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: