രാമപുരം: സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി 2016-17 പ്രകാരം ഇടക്കോലി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടപ്പിലാക്കിയ ജൈവ പച്ചക്കറിത്തോട്ടം നൂറുമേനി വിളവുനേടി.
രാമപുരം കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സ്ക്കൂള് മാതൃകാ കൃഷിത്തോട്ടം വിഷരഹിത പച്ചക്കറി ഉല്പാദനരംഗത്ത് ഒരു മുന്നേറ്റമായി. സ്ക്കൂളിന്റെ 40 സെന്റ് സ്ഥലത്താണ് തക്കാളി, പയര്‍, വെണ്ട, വഴുതന, പടവലം, പാവല്‍ എന്നീ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തത്. എല്‍പി, യുപി, എച്ച്എസ് എന്നീ വിഭാഗങ്ങളിലെ അദ്ധ്യാപകരായ അഭിലാഷ്, ജയമോള്‍ കെ.പി, വിജിത്ത് കുമാര്‍ കെ എന്നിവര്‍ അതാത് വിഭാഗത്തിലെ കുട്ടികളും ചേര്‍ന്ന് രൂപീകരിച്ച ഗ്രൂപ്പിനായിരുന്നു കൃഷിയുടെ മുഴുവന്‍ മേല്‍നോട്ട ചുമതലയും. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണയുമായി പിടിഎ ഭാരവാഹികളും ഒപ്പം ചേര്‍ന്നപ്പോള്‍ പച്ചക്കറി കൃഷിയില്‍ ഒരു പുതിയ വിജയഗാഥ സൃഷ്ടിക്കുവാന്‍ ഇടക്കോലി സ്ക്കൂളിനായി.
ഈ വര്‍ഷത്തെ പച്ചക്കറി കൃഷിയുടെ വിജയം ഉള്‍ക്കൊണ്ട് തുടര്‍ന്നും കൃഷി ചെയ്യുവാന്‍ തയ്യാറെടുക്കുകയാണ് സ്ക്കൂള് അധികൃതരും പിടിഎയും. ജൈവ പച്ചക്കറിയില്‍നിന്ന് ലഭിക്കുന്ന പച്ചക്കറികള്‍ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആദ്യ വിളവെടുപ്പില്‍ രാമപുരം കൃഷി ഓഫീസര്‍ ജോ ജോസ്, സ്ക്കൂള് എച്ച്.എം. ജമുന രാമാനുജന്, പിടിഎ പ്രസിഡന്റ് ഇ. എന്‍. രാജു, അദ്ധ്യാപകരായ അഭിലാഷ്, ജയമോള്‍, വിജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: