വര്‍ക്കല: സ്കൂളുകള്‍ക്ക് സമീപം സാമൂഹ്യ വിരുദ്ധശല്യം വര്‍ദ്ധിക്കുന്നു. രാവിലെയും വൈകുന്നേരവും സ്കൂളുകള്‍ക്ക് സമീപവും പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന വഴികളിലുമാണ് ബൈക്കുകളില്‍ എത്തുന്ന സാമൂഹിക വിരുദ്ധരുടെ അഭ്യാസം. ആദ്യം പെണ് കുട്ടികളുടെ മുന്നില്‍ അമിത വേഗതയില്‍ എത്തി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി ഇവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കും. അതിനു ശേഷം പ്രണയാഭ്യര്‍ഥന നടത്തുക, അശ്ലീല ചുവയുള്ള സംഭാഷണം നടത്തുക, ഫോട്ടോ എടുക്കുക എന്നിവയുമായി പിന്നാലെ കൂടും.
വര്‍ക്കല പോലീസ് സ്റ്റേഷന് അരകിലോമീറ്റര്‍ ദൂരത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. വര്‍ക്കല ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്താണ് ഈ സംഘങ്ങളുടെ വിളയാട്ടം കൂടുതല്‍. വള്ളക്കടവ്, ചിലക്കൂര്‍ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന സംഘമാണ് ഇതിന് പിന്നില്‍. സ്കൂളിന് സമീപത്തെ ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഇവര്‍ക്ക് വേണ്ടുന്ന ഒത്താശ ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ പോകുമ്പോള്‍ അവരുടെ പുറകെ ഓട്ടോയില്‍ സഞ്ചരിച്ച് കമന്റടിക്കുകയും ബഹളമുണ്ടാക്കുന്നതും പതിവാണ്. വിലകൂടിയ ആഡംബര ബൈക്കുകളില്‍ എത്തുന്ന സംഘങ്ങളെ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാന്‍ തക്ക ആയുദ്ധവും ഇവര്‍ വാഹനത്തില്‍ കരുതിയിരിക്കും. പലരും തൂവാലകൊണ്ട് മുഖം മറച്ചാണ് പൂവാല സംഗം എത്തുന്നത്.
അടുത്തകാലത്ത് ഇത്തരത്തില്‍ പെണ് കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തവരെ ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള ക്രിമിനല്‍ സംഘങ്ങളുടെ ശല്യം മൂലം കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കുന്നതിന് പോലും രക്ഷിതാക്കള്‍ മടിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പരാതിപ്പെടുമ്പോള്‍ ജീപ്പില്‍ കറങ്ങുക മാത്രമാണ് പതിവ്. രാവിലെയും വൈകുന്നേരങ്ങളിലും സ്കൂളിന്റെ പരിസര പ്രദേശങ്ങളില്‍ പോലീസുകാരെ ഡ്യൂട്ടിക്കിടുകയും മഫ്തിയില്‍ നിരീക്ഷണം നടത്തി ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: