കളമശേരി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒപിയുടെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ നിഴലിലാണ് ഗംഭീരമായി നടത്താനിരുന്ന ഉദ്ഘാടനം വേണ്ടെന്ന് വച്ചത്. ഒളിവിലായ കളമശേരി ഏരിയ നേതാവിനെത്തേടി പോലീസ് നെട്ടോട്ടമോടുമ്പോള്‍ കളമശേരിയില്‍ ചടങ്ങ് വയ്ക്കുന്നത് കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആശങ്ക. അതു കൊണ്ട് ലളിതമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങ്. 11നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനചടങ്ങ് നടക്കുന്നത്.
സ്പെഷ്യല്‍ ഓഫീസറായ ഡോ. ഗംഗാധരനെ കാന്‍സര്‍ കേന്ദ്രത്തിന്റെ അധികൃതര്‍ കാര്യങ്ങള്‍ അറിയിക്കുന്നില്ലെന്ന് വിമര്‍ശനമുയരുന്നുണ്ട്. കാന്‍സര്‍ കേന്ദ്രത്തിന്റെ തലപ്പത്തിരിക്കാന്‍ അനുയോജ്യനായ ഒരു ഡയറക്ടറെ തീരുമാനിക്കാനാവാത്തതും അധികൃതരെ കുഴയ്ക്കുന്നുണ്ട്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് , പാലിയേറ്റീവ് കെയര്‍ എന്നീ വിഭാഗങ്ങളിലായി 7 ഡോക്ടര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് ഈ ഡോക്ടര്‍മാര്‍ വരുന്നത്. ഗൈനിക് ഓങ്കോളജിസ്റ്റ് ഡോ. ഉഷശ്രീ വാര്യര്‍ മാസങ്ങള്‍ക്ക് മുമ്പെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച 31 തസ്തികകളിലും ഇന്നു മുതല്‍ നിയമനം നടക്കും. ഇതില്‍ മെഡിക്കല്‍ സൂപ്രണ്ട്, നഴ്സുമാര്‍ എന്നിവരുടെ നിയമനം കഴിഞ്ഞിട്ടുണ്ട്. റേഡിയേഷന് ആവശ്യമുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് അയയ്ക്കുക. കിടത്തി ചികിത്സയും അടുത്ത ഘട്ടത്തിലാണ് ഉണ്ടാകുക. 2014 ഓഗസ്റ്റ് 18 നാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: