മൂവാറ്റുപുഴ: ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നിരോധനവകുപ്പ് പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് വിജിലന്‍സ് കോടതി തള്ളി. അഴിമതി നിരോധനവകുപ്പിന്റെ പരിധിയില്‍ ഈ കേസ് വരില്ലെന്നും അതുകൊണ്ടുതന്നെ ത്വരിതാന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹര്‍ജി തള്ളികൊണ്ട് ജഡ്ജി പി.മാധവന് ഉത്തരവിട്ടു. ജില്ലയിലെ കൂവപ്പടി പഞ്ചായത്തിലെ കോടനാടുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഡ്യൂ ലാന്‍ഡിന് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത് ഹൈക്കോടതിയില്‍ സ്റ്റേ നിലനില്ക്കുമ്പോഴാണെന്നു ചൂണ്ടികാണിച്ച് കോടനാട് സ്വദേശി പി.എ.ജോസഫാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹോട്ടലിന് ബാര്‍ തുടങ്ങുന്നതിനുള്ള നിരാക്ഷേപ പത്രം പഞ്ചായത്ത് നല്‍കിയിരുന്നുവെങ്കിലും പി.എ.ജോസഫ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി പഞ്ചായത്തിന്റെ തീരുമാനം സ്റ്റേ ചെയ്തിരുന്നു. ഇടത്പക്ഷ സര്‍ക്കാര്‍ വന്നത്തതോടെ കഴിഞ്ഞ ഏപ്രിലില്‍ ഹോട്ടലുടമകള്‍ ബാര്‍ ലൈസന്‍സിനായി വീണ്ടും അപേക്ഷ നല്കി.
സെപ്റ്റംബറിലെ സ്റ്റേ പിന്‍വലിച്ചു കേസ് കോടതി തീര്‍പ്പാക്കിയെങ്കിലും കോടതിയില്‍ സ്റ്റേ നിലനില്‍ക്കുന്ന കാലയളവിലാണ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാരും എക്സൈസ് വകുപ്പും പൂര്‍ത്തീകരിച്ചെന്നാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തളിവുകളില്ലാതെയാണ് മുഖ്യമന്ത്രിയെ കൂടാതെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെയും ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെയും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയതെന്നും കോടതി ഉത്തരവില്‍ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: