ഇസ്താംബൂള്‍: ഭീകര സംഘടനാബന്ധം ആരോപിച്ച്തുര്ക്കിയില് 10,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. 15 മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഭീകരപ്രവര്ത്തകന് ഫെത്തുള്ള ഗുലേനുമായും നരോധിത സംഘടനകളുമായും ബന്ധം ആരോപിച്ച് നടപടി. 37,000 സര്‍ക്കാര്‍ ഉദ്യോസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഭരണം അട്ടിമറിക്കാനുള്ള ഫെത്തുള്ളയുടെ ശ്രമങ്ങളില്‍ പങ്കാളിയായതിനാണ് നടപടി.
അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ജോലി പോയി. പിരിച്ചുവിടല്‍ പ്രഖ്യാപനം ഒദ്യോഗിക ഗസറ്റില്‍ പുറത്തുവിട്ടു. നടപടിക്കെതിരേ പ്രസിഡന്റ് തയ്യിപ്പ് എര്‍ഡോഗനും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടങ്ങി.
ഭീകരസംഘടനയില്‍ അംഗമെന്ന പേരില്‍ കുര്‍ദ്ദുകള്‍ക്ക് സ്വാധീനമുള്ള തെക്ക് കിഴക്കന്‍ നഗരമായ ദിയാര്‍ബക്കറിലെ സഹ നഗരപിതാവ് ഫിറത്ത് അന്ലിയെ അറസ്റ്റ് ചെയ്തിരുന്നു. സഹ മേയര്‍ ഗുല്ട്ടണ് കിസാനകിനെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. കുര്‍ദ്ദുകള്‍ക്കെതിരേ സര്‍ക്കാര്‍ പ്രതികാര നടപടിയെടുക്കുന്നുവെന്ന് ആരോപണം.
സര്‍ക്കാര്‍ നടത്തുന്ന കൂട്ട അറസ്റ്റിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാരും ഭീകരവാദി സംഘടനയായ കുര്ദ്ദിസ്ഥാന് വര്‍ക്കേഴ്സ് പാര്‍ട്ടിയും തമ്മില്‍ വെടിനിര്ത്തലുണ്ടാക്കിയതാണ്. ജനുവരിയില്‍ അട്ടിമറി ശ്രമം തടഞ്ഞതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പ്രതികാര നടപടി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: