തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ക്ഷേത്രദര്‍ശനം വിവാദമാകുന്നു. ശബരിമല, എരുമേലി ക്ഷേത്രങ്ങളില്‍ കഴിഞ്ഞ ദിവസം മന്ത്രി ദര്‍ശനം നടത്തി തീര്‍ത്ഥവും വാങ്ങി.
തിരുവിതാംകൂര്‍ ദേവസ്വം മാന്വല്‍ അനുസരിച്ച് ഹിന്ദുക്കള്‍ക്ക് മാത്രമേ ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശനമുള്ളൂ. മാന്വലിന്റെ പേജ് 200ല്‍ അക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്.
ജന്മനാ ഹിന്ദു അല്ലാത്തവര്‍ ക്ഷേത്രത്തില്‍ കയറണമെങ്കില്‍ ഹിന്ദു വിശ്വാസിയെന്ന് എഴുതി നല്കിയാല് മതി. പ്രവേശിക്കുന്ന ആള് ഹിന്ദു അെല്ലന്നു തോന്നിയാല്‍ എഴുതി വാങ്ങുക എന്നത് ചീഫ് ഓഫീസറുടെ ചുമതലയാണ്. ജലീലിന്റെ കാര്യത്തില്‍ ഇതു രണ്ടും ഉണ്ടായില്ല.
അന്യമത വിശ്വാസികള്‍ ശബരിമലയിലും മറ്റും പ്രവേശിക്കുന്നതിനെ ഹിന്ദു സംഘടനകള്‍ എതിര്‍ക്കാറില്ല. ഇപ്പോള്‍ മുസ്ലീം സംഘടനകള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി.
മുത്തലാക്ക് പ്രശ്നത്തില്‍ തീവ്ര മുസ്ലീം സംഘടനള്‍ക്ക് അനുകൂലമല്ലാത്ത നിലപാട് സ്വികരിച്ചതിന് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ജലീലിനെതിരെ രംഗത്തു വന്നിരുന്നു. പോലീസിലുള്ള മുസ്ലീംകള്‍ക്ക് താടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ജലീലിന്റെ അഭിപ്രായത്തിനെതിരെ നിയമസഭയില്‍ ലീഗുകാര്‍ രംഗത്തെത്തി.
ജമാ അത്ത് ഇസ്ലാമിയിലും സിമിയിലും ലീഗിലും പ്രവര്‍ത്തിച്ച് ഇപ്പോള്‍ സിപിഎമ്മില്‍ എത്തി നില്ക്കുന്ന ജലീല്‍, ബിജെപിയിലേക്ക് പോകാന്‍ നോക്കുകയാണെന്നുപോലും വിമര്‍ശനം ഉണ്ടായി. അതിന് ശക്തി പകരുന്നതാണ് ക്ഷേത്ര ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: