കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സബ് ഡിവിഷന്റെ കീഴില്‍ മദ്യ-മയക്കുമരുന്ന്, മണ്ണ്-മണല്‍ മാഫിയകള്‍ ക്കെതിരെയുള്ള പോലീസ് നടപടി ശക്തമാക്കി.
ഈ മാസം ഇതുവരെ നടത്തിയ റെയ്ഡില്‍ അനധികൃത മണ്ണ്, മണല്‍ ഖനനം, മയക്കുമരുന്ന് ഉപയോഗം, അനധികൃത മദ്യകച്ചവടം എന്നിവക്കെതിരെയുളള കര്‍ശന പോലീസ് നടപടിയുടെ ഭാഗമായി കൊട്ടാരക്കര സബ്ബ് ഡിവിഷനിലൊട്ടാകെ മണ്ണ്-മണല്‍ മാഫിയക്കെതിരെ എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 24 ടിപ്പറുകളും മൂന്ന് ജെസിബികളും മൂന്ന് വള്ളങ്ങളും കസ്റ്റഡിയില്‍ എടുത്തതാതും ഇതുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും അഞ്ച് റിപ്പോര്‍ട്ടുകളും ശൂരനാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും രണ്ട് റിപ്പോര്‍ട്ടുകളും കൊട്ടാരക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും 14 റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആകെ 21 റിപ്പോര്‍ട്ടുകള്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലേക്കും കൊല്ലം ആര്‍ഡിഒക്കും മറ്റും അയച്ചു കൊടുത്തു. കൊട്ടാരക്കര സബ് ഡിവിഷനില്‍ അനധികൃത മണ്ണ് ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് 21 ലോറികളും, രണ്ട് ജെസിബികളും പിടിച്ചെടുത്ത് 5,50,000 രൂപ സര്‍ക്കാരിലേക്ക് പിഴ ഈടാക്കുകയും ചെയ്തു. കിഴക്കേ കല്ലട പോലീസ് സ്റ്റേഷന് പരിധിയില്‍ താഴം സുധാകരഭവനത്തില് സുധാകര(61)നെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.
മയക്കുമരുനിന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് കുണ്ടറ, കൊട്ടാരക്കര, പൂയപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ നാലുകേസുകളും ഉള്‍പ്പെടെ ആകെ ഏഴ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയവര്‍ക്കെതിരെ ഈസ്റ്റ കല്ലട പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളും, ശാസ്താംകോട്ട, പുത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ വീതവും, കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും, പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒരുകേസും ഉള്‍പ്പെടെ 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തുന്ന ഇത്തരക്കാര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും നിലവില്‍ മണ്ണ് മാഫിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് കഴിഞ്ഞതായും കൊട്ടാരക്കര ഡി.വൈ.എസ്.പി അറിയിച്ചു. സിഐമാരായ രമേഷ്കുമാര്‍, പ്രസാദ്, ഷൈനു തോമസ്, ബിനുകുമാര്‍, എസ്എച്ച്ഒമാരായ അരുദേവ്, ഷുക്കൂര്‍, രാജീവ്, ജോസഫ് ലിയോ, സുധീഷ്, ശിവപ്രകാശ്, മനാഫ്, സാബുജി എന്നിവരടങ്ങിയ സംഘമാണ് റെയിഡിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: