ലണ്ടന്‍:ബ്രിട്ടീഷ് നാണയമായ പൗണ്ടിന്റെ രൂപം മാറുന്നു. ഒരു പൗണ്ടിന്റെ നാലരക്കോടി കള്ളനാണയങ്ങള്‍ പ്രചാരത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബ്രെക്സിറ്റിനെ തുടര്‍ന്ന് മൂല്യം ഇടിയുന്ന പൗണ്ടിന് പുതിയ മുഖം കണ്ടെത്താന്‍ കൂടിയാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
അടുത്ത വര്‍ഷത്തോടെ പുറത്തുവരുന്ന പുതിയ നാണയത്തിന്റെ വ്യാജന് നിര്‍മ്മിക്കുക എളുപ്പമായിരിക്കില്ലെന്ന് ഔദ്യോഗിക കറന്‍സി അച്ചട നിര്‍മ്മാണ ചുമതലക്കാരായ റോയല്‍ മിന്റ് ചീഫ് എക്സിക്യൂട്ടീവ് ആഡം ലോറന്‍സ് പറയുന്നു.
വൃത്താകൃതിക്കു പകരം അതേ വലുപ്പത്തില്‍ 12 വശങ്ങളുള്ളതാവും പുതിയ നാണയം. മുഴുവന്‍ സ്വര്‍ണനിറവും മാറി വെള്ളി നിറത്തിനുചുറ്റും മാത്രമാകും സ്വര്‍ണനിറം. രണ്ടു പൗണ്ടിന്റെ ചെറിയരൂപമായി തോന്നും പുതിയ പൗണ്ട്. ഹോളോഗ്രാമിന്റെ മാതൃകയിലുള്ള സുരക്ഷാ മുദ്രകളുണ്ടാകും. മൈക്രോ ലെറ്ററിങ്ങാണ് മറ്റൊരു പ്രത്യേകത.
എലിസബത്ത് രാജ്ഞിയുടെ പ്രായംകുറഞ്ഞ ചിത്രത്തിനുപകരം പുതിയ ചിത്രം ചേര്‍ക്കും. മല്‍സരത്തിലൂടെ തിരഞ്ഞെടുത്ത ചിത്രമാണ് മറുവശത്ത്. ഡേവിഡ് എന്ന പതിനഞ്ചുവയസുകാരന് വരച്ച ചിത്രമാണിത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയെ പ്രതിനിധീകരിച്ച് നാലുചെടികളും ഒരു റോസാപ്പൂവും ഷാംറോക്കും കൊണ്ട് അലങ്കരിച്ച രാജകിരീടം.
1983ലാണ് നിലവിലുള്ള പൗണ്ട് രൂപകല്പന ചെയ്തത്. മിനിറ്റില്‍ 4000 എന്ന തോതില്‍ നാണയം നിര്‍മ്മിക്കുന്ന തിരക്കിലാണ് റോയല്‍ മിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: