കണ്ണൂര്‍: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രായോഗിക സമീപനത്തിന്റെ അഭാവം പ്രകടമാണെന്നും നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ നടപ്പിലാക്കി ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് വേണ്ടതെന്നും സാമ്പത്തികകാര്യ വിദഗ്ദ്ധനും കേരളാ പഌനിംഗ് ബോര്‍ഡ് അംഗവുമായ ഡോ.കെ.രവിരാമന്‍ പറഞ്ഞു. കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ പള്ളിയാംമൂലയില്‍ പ്രവര്‍ത്തിക്കുന്ന ശിവോഹം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നോവേഷനി(സിരി)ല്‍ ‘കേരള വികസനത്തിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രം’ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ഡിസ്കഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വികസനത്തിന് അഴീക്കല്‍ തുറമുഖത്തോടനുബന്ധിച്ച് ചെറുകിട വ്യാവസായിക ഉല്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ആകാശവാണി പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന്, കൃഷ്ണ ജ്വല്‍സ് പാര്‍ട്ണര്‍ എം.പ്രമോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിരി ഡയറക്ടര്‍ ഡോ.വി.പി. രാഘവന് അദ്ധ്യക്ഷത വഹിച്ചു. സിഇഓ സനിതാ രവീന്ദ്രനാഥ് സ്വാഗതവും ഐഎഎസ് അക്കാദമി ഡയറക്ടര്‍ ഡോ.പി.നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: