കണ്ണൂര്‍: മലയാളികളെല്ലാം കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ കണ്ണൂര്‍ കോര്പ്പറേഷന് ഭാരവാഹികള്‍ ഇതുമായി ബന്ധപ്പെട്ട ചടങ്ങ് ആസൂത്രണം ചെയ്തത് തൊട്ട് തലേദിവസം മാത്രം. കൗണ്‍സില്‍ യോഗത്തില്‍ ടി.ഒ.മോഹനനാണ് ഇത് സംബന്ധിച്ച് ആക്ഷേപമുന്നയിച്ചത്. തീരെ നിര്‍വാഹമില്ലെന്ന മുഖവുരയോടെയാണ് ടി.ഒ.മോഹനന് വിമര്‍ശനമുയര്‍ത്തിയത്. കേരളം രൂപീകരിച്ച് അറുപതാണ്ട് തികയുന്നതിന്റെ ഭാഗമായി യോഗം വിളിക്കുന്നത് പോലും തലേദിവസം അറിയിച്ചിട്ട് മാത്രമാണ്. കേരളപ്പിറവിയോടനുബന്ധിച്ചുള്ള യോഗത്തിന്റെ കാര്യം രാത്രിയിലാണ് കൗണ്‍സിലര്‍മാരെ അറിയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം രൂപീകരിച്ചതിന്റെ അറുപതാം വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്പറേഷന് ഇന്നലെ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതി വിലയിരുത്തുന്ന കുറിപ്പ് മേയര്‍ ഇ.പി.ലത യോഗത്തില്‍ വായിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജനവും മാലിന്യ സംസ്കരണവുമാണ് കോര്‍പറേഷന്റെ ഇനിയുള്ള ലക്ഷ്യമെന്ന് മേയര്‍ യോഗത്തില്‍ അറിയിച്ചു. ഈ അഭിപ്രായത്തോട് കൗണ്‍സിലംഗങ്ങള്‍ യോജിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതിക്ക് കാര്യക്ഷമമായ രീതിയിലും ഏറ്റവും മുന്‍ഗണനയിലുള്ള പരിഗണന നല്‍കണമെന്നും കൗണ്‍സിലംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്‍.ബാലകൃഷ്ണന്‍മാസ്റ്റര്‍, സി.സമീര്‍, രാജന് വെള്ളോറ, സുമ ബാലകൃഷ്ണന്, എം.പി.മുഹമ്മദാലി, പി.കെ.രാഗേഷ് തുടങ്ങിയവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: