ശ്രീകണ്ഠപുരം: പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള വെരിഫിക്കേഷന് നല്‍കുന്നതിന് രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ സിപിഒ കെ.പി.അഷറഫിനെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എ.വി.പ്രദീപ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചെമ്പന്തൊട്ടിയിലെ സദീപ് സേവി മാസങ്ങള്‍ക്കുമുമ്പ് പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനായി അന്വേഷണച്ചുമതലയുള്ള അഷറഫിനെ സമീപിച്ചുവെങ്കിലും ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായ സദീപ് സേവിന് വെരിഫിക്കേഷന് ചെയ്തു നല്കാന് രണ്ടായിരം രൂപവേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 1500 രൂപ സദീപ് സേവി അഷറഫിന് കൈമാറുകയും ചെയ്തു. എന്നാല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന കാര്യം അപേക്ഷയില്‍ വ്യക്തമാക്കിയില്ലെന്നും വെരിഫിക്കേഷന് നല്കണമെങ്കില് അഞ്ഞൂറ് രൂപ കൂടി നല്‍കണമെന്നും പോലീസുകാരനായ അഷറഫ് നിര്‍ബന്ധംപിടിച്ചു. ഇതോടെയാണ് സദീപ് വിജിലന്‍സിന് പരാതി നല്‍കിയിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: