നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ വിവിധ സ്ഥലങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടും നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഈ വഴിയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. കുമളി മൂന്നാര്‍ റോഡില്‍ ദിനം പ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളും കെഎസ്ആര്‍ടിസി ബസുകളും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. വര്‍ഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും ഈ റോഡിന് സര്‍ക്കാരോ വേണ്ടപ്പെട്ട അതികൃതരോ നടത്തിയിട്ടില്ല. ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് ഈ കുഴികള്‍ കൂടുതല്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന യുവതി കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വിനോദ സഞ്ചാരികളുടെ ബസ്സുകളാണ് ഇതുവഴി കടന്നുപോകുന്നത്. പാതയെകുറിച്ച് പരിചയമില്ലാത്തതിനാല്‍ മിക്ക വാഹനങ്ങളും ആക്സ്സില്‍ ഒടിഞ്ഞ് വഴിയില്‍ കിടക്കാറുണ്ട്. പലയിടങ്ങളിലും ഓടകളുടെ അഭാവം മൂലം മഴവെള്ളംം
റോഡിലൂടെയാണ് ഒഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: