ചണ്ഡിഗഢ്: ഗാന്ധി കുടുംബം എന്നും സിഖ് വിഭാഗത്തിന് എതിരായിരുന്നെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍. അതിന്റെ തുടര്‍ച്ചയാണ് പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് ആക്ഷേപിക്കുന്നതെന്ന് സുഖ്ബീര്‍ പറഞ്ഞു.
ആപ്പ് അല്ല കോണ്‍ഗ്രസ് തന്നെയാണ് തെരഞ്ഞെടുപ്പിലെ എതിരാളിയെന്നു പറഞ്ഞ സുഖ്ബീര്‍, ബിജെപി- ശിരോമണി അകാലിദള്‍ സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി 117ല്‍ 10 സീറ്റുകളില്‍ പോലും വിജയിക്കില്ല. പത്തുവര്‍ഷം സംസ്ഥാനം ഭരിച്ച സഖ്യ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന് പറയാന്‍ ഒന്നുമില്ല, അദ്ദേഹം പറഞ്ഞു.
ആപ്പിന്റെ നേതാവ് അരവിന്ദ് കേജ്രിവാളൊഴികെ എല്ലാ എംഎല്‍എമാരെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും അഴിമതി ആരോപണങ്ങളുണ്ട്.
ഗുരുഗ്രന്ഥ സാഹിബിനെയും ഖുറാനെയും വിമര്‍ശിച്ച് ദൈവനിന്ദ നടത്തിയവരാണ് ആപ്പ് നേതാക്കളെന്നും ബാദല്‍ കുറ്റപ്പെടത്തി. സംസ്ഥാനത്തിനെതിരായ മോശം പ്രചരണമാണ് കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത്. പഞ്ചാബിലെ 70% യുവാക്കളും മയക്കുമരുന്നിന് അടിമകളാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: