ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേകസഹായമായി 1093.34 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. തകര്‍ക്കപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കാനും ശരിയാക്കുന്നതിനുമായിട്ടാണിത്. താഴ്വരയുടെ വികസനത്തിന് പ്രത്യേക പാക്കേജ് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
സ്കൂളുകള്‍, കോളേജുകള്‍, ബസ് സ്റ്റേഷനുകള്‍ ആശുപത്രികള്‍ തുടങ്ങിയ പൊതു കെട്ടിടങ്ങള്‍ നന്നാക്കുന്നതിനായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. മൊത്തം 2000 കോടിയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. 1194.85 കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു. ഭാഗികമായി തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കുന്നതിനായി 800 കോടി രൂപ ഏപ്രിലില്‍ അനുവദിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 20 സ്ക്കൂളുകള്‍ തീയിട്ടിരുന്നു. നിരവധി പൊതുസ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ആരോഗ്യ സംരക്ഷണം, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം, റോഡ്, ഹൈവേ നിര്‍മ്മാണങ്ങള്‍, ടൂറിസം, കൃഷി, സ്പോര്‍ട്സ് എന്നീ മേഖലകളുടെ വികസനത്തിനായി 80,000 കോടിയുടെ പാക്കേജാണ് പ്രധാനമന്ത്രി സംസ്ഥാനത്തിനായി നല്‍കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് ജമ്മുവില്‍ സ്ഥാപിക്കുന്നതിന് ഒക്ടോബര്‍ 13ലെ കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: