വൈക്കം: പ്രധാനമന്ത്രിയുടെ സ്ത്രീശാക്തീകരണ പദ്ധതിയില്‍നിന്നും വായ്പയെടുത്ത്നല്കാമെന്ന് പറഞ്ഞ് സ്ത്രീകളില്‍നിന്നും വന്‍തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ സിപി എം പ്രവര്‍ത്തക റിമാന്റില്‍. പോലീസ് പിടികൂടിയ കാട്ടികുന്ന് മുരളീനിവാസില് അജിത(50)യെ യാണ് കോടതി ഇന്നലെ റിമാന്റുചെയ്തത്. ഇവരുടെ പേരില്‍ നിരവധി തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. സഹായി ഉദയംപേരൂര്‍ സ്വദേശിനി മമിതയെ പിടികൂടിയാലെ തട്ടിപ്പിന്റെ മുഴുവന്‍ വിവരം ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഗ്രാമപ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ച് ഒരുലക്ഷം രൂപമുതല്‍ രണ്ട് ലക്ഷംരൂപ വരെ വായ്പ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഓരോരുത്തരില്‍ നിന്നും മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ വാങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഉദയാനാപുരം പഞ്ചായത്തിലെ മുന്‍ വനിതാ പഞ്ചായത്ത് അംഗവും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: