തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്ന സിബിഎസ്ഇ വിദ്യാലയങ്ങളില്‍നിന്ന് തുകയുടെ പത്തിരട്ടി വരെ പിഴ ഈടാക്കുമെന്ന് സിബിഎസ്ഇ അധികൃതര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു.
വ്യാപാരമല്ല, സാമൂഹ്യസേവനമായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും യാതൊരു വിധത്തിലുമുള്ള വാണിജ്യപ്രവര്ത്തിയിലും സ്കൂള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതായി സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ വിദ്യാലയങ്ങളുടെയും മേധാവികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയച്ചുകൊടുത്തു.
എറണാകുളം ജില്ലയിലെ ഒരു സ്കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: