അഴീക്കോട്: കഴിഞ്ഞദിവസം ചാലാട് ക്ഷേത്രോത്സവത്തിനിടയില്‍ പോലീസിന് നേരെ നടന്ന അക്രമം കൊട്ടേഷന്‍ സംഘമാണ് നടത്തിയതെന്ന് പറയുമ്പോഴും ഇന്നലെ പിടിക്കപ്പെട്ട മുഴുവന്‍ പ്രതികളും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് യുവമോര്‍ച്ച അഴീക്കോട് മണ്ഡലം കമ്മറ്റി പ്രസ്താവനില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചാലാട് ചാക്കാട്ടപ്പീടികയിലെ കുന്നത്ത് കാവില്‍ കര്‍മ്മിയെയും നാട്ടുകാരെയും ഈ സംഘത്തില്‍പ്പെട്ടവര്‍ അക്രമിക്കുകയും പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. പലക്ഷേത്രങ്ങളിലും ഉത്സവം നടത്തുന്ന സമയമായതിനാല്‍ സിപിഎം അക്രമി സംഘം ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് മണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടി. പകല്‍ സിപിഎമ്മും രാത്രി എന്‍ഡിഎഫുമായി മാറുന്ന ചിലരാണ് ഇതിനു പിന്നില്‍. പോലീസ് അക്രമി സംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ക്രമസമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. പോലീസിനെതിരെ നടന്ന അക്രമത്തെ യോഗം അപലപിച്ചു. പ്രദേശത്തെ സമാധാന ശ്രമങ്ങള്‍ക്ക് യുവമോര്‍ച്ച പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: