കൊല്ലം: ജോനകപ്പുറം തീരത്ത് ഇടതു സര്‍ക്കാര്‍ പട്ടിണി സൃഷ്ടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്. ജോനകപ്പുറത്ത് സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സംഘര്‍ഷം കണ്ടില്ലെന്ന് നടിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ചെറിയ പ്രശ്നം വലുതായത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മ തീരദേശത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. സമാധാനയോഗത്തിന്റെ മറവിലും തീരദേശത്ത് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു മന്ത്രിയുടെ ശ്രമമെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു. മത്സ്യമേഖലയില്‍ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കേരളത്തില്‍ നടപ്പാകുന്നില്ല. തീരദേശത്തെ വീടുകളില്‍ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളാകുന്നു. നാശനഷ്ടം സംഭവിച്ചവീടുകള്ക്ക് സര്‍ക്കാര്‍ ഉടന്‍ ധനസഹായം നല്‍കണം. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഇപ്പോഴും നീക്കം നടക്കുന്നു. പ്രതിപ്പട്ടിക പുറത്ത് പറയാതെ കാണുന്നവരെ പിടിക്കുന്ന പോലീസ്രീതി പ്രതിഷേധാര്‍ഹമാണ്.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡാനി പി. ജോണ്‍, ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി. ഗോപകുമാര്‍, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്, മണ്ഡലം പ്രസിഡന്റ് അജിത്ത് അമ്മച്ചീവിട്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി തലച്ചിറ റംല, ടി. ജയിംസ്, ആല്‍ഫാ ജയിംസ് എന്നിവര്‍ സംസാരിച്ചു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഖത്തല റഹീം സ്വാഗതവും, സംസ്ഥാന സമിതിയംഗം ബേബിജോണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: