തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. ഭരണപരിഷ്കാര കമ്മീഷന് ഓഫീസായായാണ് എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലുള്ള 1 ഡി എന്ന മുറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
വിഎസിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച സാഹചര്യത്തിലാണ് എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. വിഎസിന്റെ മുറി ഇ.പി.ജയരാജനു അനുവദിക്കും. ഐഎംജിയില്‍ ഭരണ പരിഷ്കാര കമ്മീഷന് ഓഫീസ് അനുവദിച്ചിരുന്നുവെങ്കിലും വിഎസ് ഏറ്റെടുത്തിരുന്നില്ല. സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ ഓഫീസ് വേണമെന്നാണ് ആവശ്യം. സ്പീക്കറുടെ നിര്‍ദേശം ചൂണ്ടിക്കാട്ടി തനിക്ക് ഉടന്‍ ഓഫീസ് സജ്ജമാക്കണമെന്ന ആവശ്യം വിഎസ് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: