പെരുമ്പാവൂര്‍: വാട്സ് ആപ്പിലൂടെ നഗ്നതാപ്രദര്‍ശനം നടത്തിയ സിപിഐഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് വിശദീകരണം നല്കുവാന് ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പ്രത്യേക യോഗം ആവശ്യപ്പെട്ടു.
എന്നാല്‍ ഇപ്പോഴും ഇയാള്‍ അയച്ചുവെന്ന് പറയുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.സിപിഎമ്മിന്റെ മുടക്കുഴ മേഖലയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് ഇത് ഫെയ്സ് ബുക്ക് വാട്സ് ആപ് എന്നിവ വഴി പ്രചരിപ്പിക്കുന്നത് എന്നാണ് പറയുന്നത്. ഒരു പുരുഷന്റെ കഴുത്തിന് താഴേക്കുള്ള നഗ്ന ഭാഗങ്ങളാണ് സ മൂഹമാധ്യമങ്ങളിലുള്ളത്.
തനിക്ക് വാട്സ് ആപ് ഉപയോഗിക്കുവാന്‍ അറിയാത്തതിനാല്‍ അബദ്ധത്തില്‍ ഇത് ത്രിവേണി എന്ന ഗ്രൂപ്പിലേക്ക് പോയതെന്ന് മുടക്കുഴ ലോക്കല്‍ സെക്രട്ടറി ആണയിടുമ്പോഴും, പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളാണ് ഇത്തരം ദുഷ്പ്ര ചരണം നടത്തുന്നതെന്നാണ് മറുവാദം. എന്നാല്‍ ഒരാഴ്ച മുമ്പ് ചിത്രം പ്രചരിച്ചു വെന്ന്പറയുന്ന ത്രിവേണി ഗ്രൂപ്പ് തന്നെ ഇപ്പോള്‍ ഇല്ലാതാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ജില്ല സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരെല്ലാം പങ്കെടുത്ത പ്രത്യേക അടിയന്തര യോഗം ചേര്‍ന്നത്. മറുപടി നല്‍കുന്നതിനായി നാളെ വരെ സമയം അനുവദിച്ചി ട്ടുണ്ടെന്നാണ് പാര്ട്ടിക്കാര് തന്നെ പറയുന്നത്. അബദ്ധത്താല്‍ ചിത്രം മറ്റൊരു ഗ്രൂ പ്പിലേക്ക് പോയതാണെങ്കില്‍ ഇത് ആര്ക്കയച്ചതാണന്ന് ഇദ്ദേഹം പറയണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: