കളമശേരി: ഫാക്ടിലെ പരസ്യങ്ങള്‍ രാജ്യത്തെ എയര്‍പ്പോര്‍ട്ടുകളില്‍ സ്ഥാപിക്കാനുള്ള തീരുമാനം അഴിമതിയുടെ ഭാഗമാണെന്ന് ആരോപണം. വളത്തിന്റെ ഉപഭോക്താക്കള്‍ കര്‍ഷകരാണെന്നിരിക്കെ എയര്‍പ്പോര്‍ട്ടുകളില്‍ എന്തിനാണ് ലക്ഷങ്ങള്‍ ചെലവിട്ട് ബോര്‍ഡുകള്‍ എന്നാണ് വിമര്‍ശനം. ഫാക്ട് നിലനില്‍പ്പിനു വേണ്ടി പൊരുതുമ്പോള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി തുക വിനിയോഗിക്കുന്നത് എന്തിനെന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 1000 കോടിയുടെ ഉത്തേജക പാക്കേജാണ് ഫാക്ടിന് ജീവന് നല്‍കിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ ഫാക്ടില്‍ ഈ തീരുമാനങ്ങള്‍ എടുത്തത് സിബിഐ റെയ്ഡില്‍ ആരോപിതരായവരാണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. ഫാക്ടിന്റെ ബ്രാന്‍ഡ് കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ പരസ്യങ്ങള്‍ ഇത്തരം മേഖലകളില്‍ വയ്ക്കാമെന്ന ഫാക്ട് ബോര്‍ഡിലെ തീരുമാനമനുസരിച്ചാണ് പരസ്യ കരാര്‍ ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്.
ഒരു മാസത്തേക്ക് ഒരു ലക്ഷം രൂപയാണ് ഇതിന് ചാര്‍ജ് ഈടാക്കുന്നത്. സെപ്റ്റംബറിലാണ് തീരുമാനമെടുത്തത്. ഫാക്ട് പരസ്യങ്ങള്‍ക്കായി ഒരു നാലംഗ സമിതിയേയും മാര്‍ക്കറ്റിംഗ് സി ജി എമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. നെടുമ്പാശേരിയില്‍ സ്ഥലം നോക്കാനായി ജനറല്‍ മാനേജര്‍മാരുടെ സംഘവും അടിയന്തരമായി സന്ദര്‍ശിക്കുകയും ചെയ്തു. ദല്‍ഹി അതിവേഗത്തില്‍ പരസ്യം സ്ഥാപിക്കുകയും ചെയ്തു. യോഗ തീരുമാനം പ്രകാരം ഫാക്ടിലെ സ്ഥലങ്ങളില്‍ ഹോര്‍ഡിംഗുകള്‍ വയ്ക്കാന്‍ നല്കി വരുമാനം ഉണ്ടാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ വരുമാനം വരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ചെലവു വരുന്നവ നടപ്പിലാക്കിയത് സംശയത്തിനിടയാക്കുന്നതാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: