കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡില്‍ (കിഫ്ബി) ഉള്‍പ്പെടുത്തണമെന്ന് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.നവംബര്‍ 7ന് ചേരുന്ന ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകണമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. കിഫ്ബിയിലെ ആദ്യ പ്രോജക്ടായി ഈ റോഡിന്റെ വികസനം ഉടനെ പൂര്‍ത്തീകരിക്കുമെന്നും സമരത്തിന്റെയോ കാത്തിരിപ്പിന്റെയോ ആവശ്യം ഉണ്ടാകുകയില്ലെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി. റോഡ് വികസനം പൂര്‍ത്തീകരിക്കുന്നതിനായി 284 കോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചതായി സ്ഥലം എംഎല് എ കൂടിയായ എ. പ്രദീപ്കുമാര്‍ പ്രസ്താവിച്ചിരുന്നുവെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാഹനാപകടങ്ങളെതുടര്‍ന്ന് യാത്രക്കാര്‍ അതി ദാരുണമായി മരണപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളുടെ ജിവന് സംരക്ഷണം നല്കാന് റോഡ് വികസനത്തിനാവശ്യമായ ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എംജിഎസ് നാരായണന്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, കമ്വീനര് സുനില്‍ മോഹന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: