മുക്കം: അഗ്നിശമന സുരക്ഷ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കെ എം സി ടി മെഡിക്കല്‍ കോളേജില്‍ നഗരസഭാധികൃതരും മുക്കം പോലീസും പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധനയില്‍ ഗുരുതരമായ വീഴ്ചയാണ് കണ്ടത്തിയത്.
ആകെ 14 സ്ഥാപനങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ അഗ്നി സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും അഞ്ച് എണ്ണത്തില്‍ ഇതുവരെ പ്രവൃത്തി തുടങ്ങാന്‍ നടപടിയായിട്ടില്ലന്നും നഗരസഭാ സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പറഞ്ഞു. കെ എം സി ടി ആരംഭിച്ച കാലം മുതല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലാണ് ഇപ്പോഴും ഫയര്‍ ആന്റ റെസ്ക്യു വിഭാഗം ആവശ്യപെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാഞ്ഞത് സെക്രട്ടറിയെ കൂടാതെ അസിസ്റ്റന്റ് എന്‍ജിനീയര്‍ റസീന, സെക്ഷന്‍ ഓഫീസര്‍ യൂസഫ്, മുക്കം എസ്.ഐമാരായ സനല്‍രാജ്, അബ്ദുറഹിമാന് എന്നിവര്‍ നേതൃത്വം നല്കി. അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതായി കാണിച്ച് മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശാനുസരണം പരിശോധന നടത്തിയത്. നിരവധി പരിശോധനകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കെ എം സി ടി മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നഗരസഭ നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് ഡിവിഷനല്‍ ഫയര്‍ ഓഫീസര്‍ എന്നിവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിന് ആവശ്യത്തിന് ഫയര്‍എക്സ്റ്റിംഗ്യൂഷറുകള്‍ ഇല്ല, ഹോസ്റീല്‍ സംവിധാനം സ്ഥാപിച്ചിട്ടില്ല, വൈറ്റ് റൈസര്‍ സ്ഥാപിച്ചിട്ടില്ല,യാഡ് ഹൈസ്രന്റ് സ്ഥാപിച്ചിട്ടില്ലന്നും നേരത്തെ പരിശോധനയില്‍ കണ്ടത്തിയിരുന്നു. എല്ലാ നിലയിലും ഓട്ടോമാറ്റിക്സ്പ്രിംഗഌ സ്ഥാപിക്കണമെന്നും കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക്കല്‍ ഫയര്‍ അലാറം സ്ഥാപിക്കണമെന്നും ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ അലാറം സ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നങ്കിലും ഇത് പാലിച്ചിരുന്നില്ല. ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന അണ്ടര്‍ ഗ്രൗണ്ട് ടാങ്ക്, ഇരുപതിനായിരം ലിറ്റര്‍ ഉള്‍ക്കൊളളുന്ന തീ കെടുത്തല് ആവശ്യത്തിന് മാത്രമുളള ടെറസ് വാട്ടര്‍ ടാങ്ക്, വെളളം പമ്പ് ചെയ്യുന്നതിനുളള പമ്പ് സെറ്റ്, ഫയര്‍ ലിഫ്റ്റ് സംവിധാനം, ഫയര്‍ ആന്റ് റെസ്ക്യു വകുപ്പില്‍ നിന്നും നിയമാനുസൃത എന്‍.ഒ.സി എന്നിവയും സ്ഥാപനത്തിന് ഇല്ലായിരുന്നു. നിരവധി പരിശോധനകള്‍ക്കൊടുവില്‍ ജൂലൈ 16ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കൊടുവില്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിച്ച് രണ്ടാഴ്ചക്കകം വിവരമറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മാനിച്ച് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയതെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍.ചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു.
2016 ജൂണ്‍ 10നാണ് ജില്ലാ കലക്ടര്‍ 2005 സെക്ഷന്‍ 51 (ആറ്) 58 (ഒന്ന്) ആന്റ് രണ്ട്എന്നിവ പ്രകാരം പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി ഉത്തരവ് നല്‍കിയിരുന്നത് .ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ന് താമരശ്ശേരി ഡിവൈഎസ്പി, മുക്കം നഗരസഭ സെക്രട്ടറി എന്നിവര്‍ അന്ത്യശാസനം നല്‍കിയിരുന്നു.എന്നാല്‍ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലന്നതരത്തിലാണ് കെ എം സി ടി യു ടെ പ്രവര്ത്തമെന്നും എന്‍ ചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. കെ എം സി ടി യില്‍ ഉണ്ടാവുന്ന യാതൊരു ദുരന്തത്തിനും തങ്ങള്‍ ഉത്തരവാദിയല്ലന്ന് കാണിച്ച് ഫയര്‍ ആന്റ് റെസ്ക്യു കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന്ജില്ലാകലക്ടര്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: