കൊയിലാണ്ടി: ഞാണംപൊയിലില്‍ ബിജെപി അനുഭാവികളുടെ വീടുകളിലും കടകളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അക്രമവും ഭീഷണിയും. ആര്‍എസ്എസ്, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ അക്രമിസംഘം ബിജെപി അനുഭാവിയും കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ദിലീഷ് കണ്ണോത്തിന്റെ വീട് അക്രമിച്ചത്. വാര്ഡ്മെമ്പര് തേനാത്ത് ഉണ്ണിയുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയത്.
ഖാദി മുക്കില്‍ കച്ചവടം ചെയ്യുന്ന ഭാസ്കരന്റെ കടയിലെത്തി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും കടയുടെ മുമ്പിലുണ്ടായിരുന്ന ബിജെപിയുടെ ബോര്‍ഡും കൊടിമരവും തകര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ സിപിഎമ്മിന് വന്‍തോതില്‍ വോട്ട് കുറയുകയും ബിജെപി സ്വതന്ത്രന് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ട സിപിഎം നേതൃത്യം പലതവണ അക്രമത്തിന് കോപ്പ് കൂട്ടിയിരുന്നെങ്കിലും ബിജെപി നേതൃത്വത്തിന്റെ സംയമനംമൂലമാണ് അക്രമങ്ങള്‍ നടക്കാതെ പോയത്.ദിലീഷ് കണ്ണോത്തിന്റെ വീടിന് നേരെ അക്രമം ഉണ്ടായപ്പോള്‍ വിവരം അറിഞ്ഞെത്തിയ പോലീസും വീട്ടുടമയില്‍ നിന്നും മൊഴി എടുക്കുന്നതിന് പകരം അദ്ദേഹത്തേയും കൂടെ ഉള്ളവരേയും ഭീഷണിപ്പെടുത്തുകയും ആയിരുന്നുവെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: