ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു. ബന്ദിപോരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ട ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. എന്നാല്‍ ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.
വനമേഖലയില്‍ ഇവര്‍ ഒളിച്ചിരുപ്പുള്ളതായി സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റിലാണ് ഭീകരര്‍ കശ്മീരിലെത്തിയതെന്ന് സൈന്യം പറയുന്നു. താഴ്വരയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിക്കാന്‍ വേണ്ട സംവിധാനമൊരുക്കാനായിരുന്നു ഇവരെ അയച്ചത്. അബു ഉകാഷ , അബു മവിയ എന്നീ കോഡ് പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: