ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്നാഥ്, മനോഹര്‍ പരീക്കര്‍, അജിത് ഡോവല്‍ എന്നിവര്‍ ഭാരത-പാക്ക് അതിര്‍ത്തിയിലെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളെ പറ്റി വിശദീകരിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ചൊവ്വാഴ്ച പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സാംബാ, ജമ്മു, പുഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക്കിസ്ഥാന് വന്‍ തോതിലുള്ള ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ എട്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
ഭാരത സൈന്യം നടത്തിയ തിരിച്ചടിയില്‍ 14 പാക്കിസ്ഥാന് ഔട്ട് പോസ്റ്റുകള്‍ നശിച്ചതായി ബിഎസ്എഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: