ന്യൂദല്‍ഹി: എംപിമാരുടെ ശമ്പളത്തില്‍ നൂറ് ശതമാനം വര്‍ധനവ് വരുത്താന്‍ കേന്ദ്രത്തിന്റെ തീരുമാനം. അടിസ്ഥാന ശമ്പളം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കിയാണ് വര്‍ധിപ്പിക്കുന്നത്. ഇത് കൂടാതെ മണ്ഡല അലവന്‍സ് ഇനത്തില്‍ 45,000 രൂപയും ലഭിക്കും. ശമ്പളം വര്‍ദ്ധിക്കുന്നതോടെ മണ്ഡല അലവന്‍സ് 90,000 രൂപയാവും. മറ്റ് അലവന്‍സുകള്‍ കൂടി ചേരുമ്പോള്‍ ആകെ 2.5 ലക്ഷമായിരിക്കും പാര്‍ലമെന്റംഗങ്ങളുടെ ശമ്പളം. നിലവില്‍ ഇത് 1.4 ലക്ഷമാണ്.
ശമ്പളം ഉയര്‍ത്താനുള്ള, യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തത്വത്തില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. മുന്‍ എം.പിമാരുടെ പെന്ഷന് 20,000 രൂപയില്‍ നിന്ന് 35,000 ആക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എം.പിമാര്‍ക്ക് ഔദ്യോഗിക വസതിയില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ, മണ്ഡലത്തിലെ ഔദ്യോഗിക വസതിയില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന് ഇനത്തില്‍ മാസം 1,700 രൂപയും ലഭിക്കും. ആറു വര്‍ഷത്തിനു ശേഷമാണ് എം.പിമാര്‍ക്കു ശമ്പളവര്‍ദ്ധന ഉണ്ടാവുന്നത്.
ഇതോടൊപ്പം രാഷ്ട്രപതിയുടെ ശമ്പളം 1.5 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കാനും ഗവര്‍ണറുടെ ശമ്പളം 1.10 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഏഴാം ശമ്പള കമ്മിഷന് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രപതിയേക്കാള്‍ ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രഥമപൗരന്റെ ശമ്പളം ഉയര്‍ത്താന്‍ തീരുമാനിച്ചത്. നിലവില്‍ കാബിനറ്റ് സെക്രട്ടറി 2.5 ലക്ഷം രൂപയാണ് പ്രതിമാസം ശമ്പളമായി വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: