പാലക്കാട്: അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതിക്ക് നല്കിയ പാരിസ്ഥിതിക ആഘാത പഠന അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു. ശിരുവാണി പുഴയ്ക്ക് കുറുകെ അണ കെട്ടുന്നതിനുള്ള അനുമതിയാണ് പിന്‍വലിച്ചത്. അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ നീക്കം.
2007ലെ കാവേരി ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയത്. പലതവണ ആവശ്യപ്പെട്ടിട്ടും പദ്ധതിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് പദ്ധതിയുടെ ഭാഗമായി ശുരുവാണി നദിക്ക് കുറുകെ ചിറ്റൂരില്‍ അണക്കെട്ട് നിര്‍മിക്കാന്‍ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നല്‍കിയത്.
എന്നാല്‍ അനുമതി റദ്ദാക്കണമെന്നും പദ്ധതി നടപ്പാക്കിയാല്‍ തമിഴ്നാടിന് അര്‍ഹതപ്പെട്ട വെള്ളം ലഭിക്കില്ലെന്നും കാണിച്ച് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ സാഹചര്യത്തിലാണ് പദ്ധതിക്ക് നല്കിയ പഠന അനുമതി കേന്ദ്രം പിന്‍വലിച്ചത്. പദ്ധതിക്കെതിരെ തമിഴ്നാടിന്റെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ പഠനാനുമതി പിന്‍വലിക്കുകയാണെന്ന് കാണിച്ച് കേന്ദ്രം കേരളത്തിന് കത്ത് അയയ്ക്കുകയും ചെയ്തു.
തമിഴ്നാടുമായി സമവായത്തിലെത്തിയതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകാനാവൂ എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാവേരി ട്രൈബ്യൂണല്‍ ഉത്തരവ് അനുസരിച്ച് കേരളത്തിന് അവകാശപ്പെട്ട വെള്ളം കൃഷി ആവശ്യത്തിന് ഉപയോഗിക്കാനായാണ് അട്ടപ്പാടിവാലിയില് ഇറിഗേഷന്‍ പദ്ധതിക്ക് കേരളം ശ്രമം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: