കുണ്ടറ: കുണ്ടറ പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിച്ച പെരിനാട് തൊണ്ടിറക്ക് മുക്കിലെ ദളിത്യുവാവ് കുഞ്ഞുമോന്റെ വീട്ടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് സന്ദര്‍ശിച്ചു.
അമ്മ ചെല്ലമ്മയെയും സഹോദരിമാരെയും ആശ്വസിപ്പിച്ചതിനുശേഷം കേരളസര്‍ക്കാരിന്റെ ദളിതരോടുള്ള സമീപനത്തില്‍ ഒന്നുമാത്രമാണ് കുഞ്ഞുമോന്റെ മരണമെന്നും, അഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണ് തുടര്‍ച്ചയായുള്ള ദളിത് പീഡനങ്ങളും കുഞ്ഞുമോന്റെ മരണമെന്നും, സര്‍ക്കാരിന്റെ ദളിതരോടുള്ള സമീപനത്തിന് ഇനിയെങ്കിലും മാറ്റംവരുത്തി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും വോട്ടിനുവേണ്ടിമാത്രം ദളിതരെ സ്നേഹിക്കുകയും അധികാരത്തില്‍ വന്നാല്‍ അവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ കാലാകാലങ്ങളായിട്ടുള്ള രാഷ്ട്രീയ രീതിയാണെന്നും, കുഞ്ഞുമോന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തി എസ്പി റാങ്കിന് മുകളിലുള്ള ഉദേ്യാഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ പട്ടികജാതിവകുപ്പും നരഹത്യഉള്പ്പടെയുള്ള വകുപ്പുകളും ചേര്‍ത്ത് കേസ് എടുക്കണമെന്നും ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു.
കുഞ്ഞുമോന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ ബിജെപി സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും പറഞ്ഞു. സംസ്ഥാന സെക്രട്ടറി രാജീപ്രസാദ്, കുണ്ടറ മണ്ഡലം പ്രസിഡന്റ് ജി. സന്തോഷ്, ട്രഷറര്‍ സുരേഷ്കുമാര്‍, പെരിനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രഭാകരന്, കുഴിയം മുരളി എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: