കൊല്ലം: ഭൂമിതട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന സിപിഐ നേതാവ് മീനാക്ഷിതമ്പാന്റെ മകനും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ അഡ്വ.രഞ്ജിത് തമ്പാനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി ചെയര്മാന് ശ്രീരാമന് കൊയ്യോന്‍ ആവശ്യപ്പെട്ടു.
കൃത്രിമരേഖയുണ്ടാക്കി സര്‍ക്കാര്‍ഭൂമി അനധികൃതമായി കയ്യേറിയ കോര്‍പ്പറേറ്റുകളില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് ഡോ.എ.ജി.രാജമാണിക്യം പുറത്തുവിട്ട റിപ്പോര്‍ട്ട് അട്ടിമറിക്കുകയും ടിആര്‍ ആന്‍ഡ് ടി കമ്പനിക്ക് അനുകൂലമായി വിധി നേടിക്കൊടുക്കുകയും ചെയ്തത് രഞ്ജിത് തമ്പാനാണെന്ന് കൊയ്യോന്‍ ആരോപിച്ചു.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ദുര്‍ബലപ്പെടുത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദളിത്വിരുദ്ധ നടപടിക്കെതിരെ ഭൂപ്രക്ഷോഭം ആരംഭിക്കുമെന്നും കോര്‍പ്പറേറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടതുപാര്‍ട്ടികളുടെ വഞ്ചന തുറന്നുകാട്ടാനായി ക്വിറ്റ് ഹാരിസണ്‍ കാമ്പയിന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: