അടിമാലി: ഇടുക്കിയിലെ കര്‍ക്ഷകരെ ദുരിതത്തിലാക്കുന്ന ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാരിനെതിരെ ഇന്ന് കാല്‍നട പ്രക്ഷോഭ യാത്ര സംഘടിപ്പിക്കും.
ഇ.എസ്.എയുടെ പരിധിയില്‍ നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കുക, കൃത്യമായ രേഖകളും ഭൂപടവും ഒഴിവാക്കി കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കും മുന്‍പ് കേന്ദ്രത്തില്‍ സമര്‍പ്പിക്കുക, പത്തുചെയിന്‍ അടക്കമുള്ള മേഖലകളില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുക, പട്ടയത്തിനുളള വാര്‍ഷിക വരുമാനപരിധി എടുത്തു കളയുക, നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ച് വില്ക്കുതിനുളള തടസ്സം എടുത്തുമാറ്റുക, റോഡു വികസനത്തിനും കുടിവെളള പദ്ധതികള്‍ക്കും തടസ്സം നില്ക്കുന്ന വനം വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക, മൂന്നാര്‍ കെഡിഎച്ച് വില്ലേജിനോട് ചേര്‍ന്നു കിടക്കുന്ന എട്ടു വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുളള നിരോധനം പിന്‍വലിക്കുക, ഇ.എഫ്.എല്‍. നിയമപ്രകാരം പിടിച്ചെടുത്ത കാര്‍ഷിക ഭൂമി കര്ഷകന് തിരിച്ചു നല്‍കുക, ഈ വിഷയങ്ങളില്‍ പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനം പാലിക്കുവാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ ഒന്‍പതിന് രാജാക്കാട്, ആനച്ചാല്‍, മുരിക്കാശ്ശേരി എന്നീ കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് രണ്ടിന് കല്ലാര്‍കുട്ടിയില്‍ സംഗമിക്കും. ജാഥകള്‍ സംയുക്തമായി അടിമാലിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകിട്ട് 4.30ന് അടിമാലി ടൗണില്‍ നടക്കുന്ന അവകാശപ്രഖ്യാപന സമ്മേളനം വി.വി. അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. അഡ്വ. ജോയിസ് ജോര്‍ജ് എം.പി, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ആര് മണിക്കുട്ടന്, സി.കെ. മോഹനന്,തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: