മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 15 അംഗ ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുതുമുഖം.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ കളിച്ച ഗൗതം ഗംഭീര്‍, ജയന്ത് യാദവ് എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍കുമാര്‍, ഓപ്പണര്‍ ലോകേഷ് രാഹുല്‍ എന്നിവരെ ഒഴിവാക്കി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട മുഹമ്മദ് ഷാമി, ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരിക്കുകാരണം കളിക്കാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മ്മയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാസം ഒന്‍പതിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക.
എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന് കമ്മറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ന്യൂസീലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ കെ.എല്‍. രാഹുലിനും ശിഖര്‍ ധവാനും പകരക്കാരനായാണ് ഒരു ഇടവേളക്കുശേഷം ഗൗതം ഗംഭീര്‍ ടീമിലെത്തിയത്. ജയന്ത് യാദവിനെയും ഉള്‍പ്പെടുത്തിയത്. ഗംഭീര്‍ ന്യൂസിലാന്‍ഡിനെതിരെ കളിച്ചെങ്കിലും ജയന്ത് യാദവിന് അവസരം ലഭിച്ചില്ല.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യാ രഹാനെ, ചേതേശ്വര്‍ പൂജാര, ഗൗതം ഗംഭീര്‍, ജയന്ത് യാദവ്, അമിത് മിശ്ര, ആര്. അശ്വിന്, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹസാഹ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, മുരളി വിജയ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: