ചെങ്ങന്നൂര്‍: കുടുംബങ്ങള്‍ സാംസ്ക്കാരിക കേന്ദ്രങ്ങളായാല്‍ രാജ്യത്തെ ഭീകരവാദം ക്രമേണ ഇല്ലാതെയാകുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന് പറഞ്ഞു. ചെങ്ങന്നൂരില്‍ വിഭാഗ് കാര്യാലയ സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഉന്നത വിദ്യാഭ്യാസം നേടിയ പലരും ഇന്ന് ഭീകരവാദത്തിലേക്ക് തിരിയുകയാണ്. വിദ്യാഭ്യാസത്തിലൂടെ ഭീകരവാദം ഇല്ലാതെയാക്കാന്‍ സാധിക്കില്ലെന്ന് ഇത് തെളിയിക്കുന്നു. കുട്ടികളെ ഡോക്ടറും, എന്‍ജിനിയറുമായി വേഷം കെട്ടിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്, ഇത് മാറണം.
കുട്ടികളെ ഉത്തമ പൗരന്മാരാക്കി മാറ്റാനാണ് അച്ഛനമ്മമാര്‍ പരിശ്രമിക്കേണ്ടത്. ഇതിന് മഹാത്മാക്കളുടെ ജീവിതം കുട്ടികളെ കഥാരൂപേണ പഠിപ്പിക്കണം. ശിവാജിയുടെയും, വിവേകാനന്ദന്റെയും ജീവിതങ്ങള്‍ വേണം കുട്ടികള്‍ മാതൃകയാക്കാന്‍, അഫ്സല് ഗുരുവിന്റേതല്ലന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കലാലയങ്ങള്‍ ഇന്ന് ഭീകരവാദ കേന്ദ്രങ്ങളുടെ പരിശീലന കേന്ദ്രങ്ങള്‍ ആവുകയാണ്. ഇതിനെതിരെ ജാഗ്രത വേണം. കുട്ടികളെ രാജ്യസ്നേഹികളായി വളര്‍ത്തണം. ആര്‍എസ്എസ് ശാഖയിലൂടെ കുട്ടികള്‍ ദേശാഭിമാനികളായി വളരുന്നു. സമൂഹം എനിക്ക് എന്ത് നല്കി എന്നതിലപ്പുറം ഞാന്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ചിന്തയാണ് സംഘശാഖയിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന് ആദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹനന്, വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: