തൃശൂര്‍: ഇരിങ്ങാലക്കുട തുമ്പൂര്‍ കൊച്ചുപോള്‍ കൊലക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ കല്ലൂര്‍ മാവിന്‍ചുവട് വടക്കുഞ്ചേരി വീട്ടില്‍ ടോണിക്ക് ശിക്ഷ ഇന്ന്.തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ആനി ജോണ്‍ മുമ്പാകെയാണ് ഇന്നലെ വാദം പൂര്‍ത്തിയായത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാകയാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു വാദിച്ചു.
2011 നവംബര്‍ 16ന് പുലര്‍ച്ചെ നാലിനാണ് തുമ്പൂരില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന പാറോക്കാരന്‍ വറീത് മകന് കൊച്ചുപോളിനെ(73) സഹോദരിപൂത്രനായ ടോണി വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും കൊച്ചുപോളിന്റെ തലയിണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 45 ഗ്രാമിലധികം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.കേസില്‍ പ്രതി ടോണിയോടൊപ്പം കുറ്റകൃത്യത്തില്‍ കൂട്ടുപ്രതിയായിരുന്ന എറണാകുളം കാഞ്ഞൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോസഫിനെ(19) തൃശൂര്‍ സിജെഎം കോടതിയുടെ ഉത്തരവു പ്രകാരം പ്രോസിക്യൂഷന് മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ബബില്‍ രമേഷും ഹാജരായി. ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ ടി.എസ്.സിനോജാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: