വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിയ മുന്‍തൂക്കം. എതിര്‍സ്ഥാനാര്‍ഥി ഹിലരി ക്ലി ന്റണേക്കാള് ഒരു പോയി ന്റിന്റെ മുന്‍തൂക്കമാണ് ലഭിച്ചത്. അഭിപ്രായസര്‍വ്വേയില്‍ ആദ്യമായാണ് ട്രംപിന് മേല്‍ക്കൈ ലഭിക്കുന്നത്.തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രമേയുള്ളു. ഇ മെയില്‍ വിവാദമാണ് ഹിലരിക്ക് തിരിച്ചടിയായത്.
രണ്ട് പതിറ്റാണ്ടായി ഹിലരിയുടെ സഹായിയായിരുന്ന ഹ്യൂമ അബെദിന്റെ ചില വെളിപ്പെടുത്തലുകളാണ് അവര്‍ക്ക് തലവേദനയായത്. ഔദ്യോഗിക ഇ മെയിലുകള്‍ അടങ്ങിയ ലാപ്ടോപ് തന്റെ ഭര്‍ത്താവുമായി അവര്‍ പങ്ക് വച്ചിട്ടുണ്ടെന്നാണ് അബെദിന്റെ വെളിപ്പെടുത്തല്‍.
ഇവര്‍ എഫ്ബിഐയ്ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഹിലരിയുടെ പ്രസിഡന്റ് പദമോഹത്തിന് തിരിച്ചടിയാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുന്‍ പാര്‍ലമെന്റംഗം കൂടിയായ അന്തോണി വെയ്നര്‍ ആണ് ഇവരുടെ ഭര്‍ത്താവ്.
ഇരുവരും ഇപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുകയാണ്. ക്ലിന്റന്റെ സ്വകാര്യ ലാപ്ടോപ് എഫ്ബിഐ പരിശോധിച്ച് വരികയാണ്.
ഭാരതീയനായ പണ്ഡിതന് സയീദ് സെയ്നുള്‍ അബെദീന്റെ മകളാണ് ഹ്യൂമ. ഇവരുടെ അമ്മ പാക്കിസ്ഥാനി വിദ്യാഭ്യാസ വിചക്ഷണയായ സലേഹ മഹമ്മൂദ് അബെദിന് ആണ്. മിഷിഗണില്‍ ജനിച്ച ഹ്യുമ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം വെയ്നറെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ പിരിഞ്ഞ് കഴിയുകയാണ്.
ലൈംഗിക ആരോപണങ്ങള്‍ ഇയാളുടെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. ഹിലരിയുടെ ഔദ്യോഗിക ഇമെയിലുകള്‍ അടങ്ങിയ ലാപ്ടോപ്പില്‍ നിന്ന് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായാണ് ഹ്യൂമ ആരോപിക്കുന്നത്. പുതിയ വിവാദം ഹിലരിയുടെ പ്രസിഡന്റ് പദമോഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ജനസമ്മതി വന്‍തോതില്‍ ഇടിഞ്ഞു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: