കണ്ണൂര്‍: സിപിഎമ്മിന്റെ ആയുധ പരിശീലനകേന്ദ്രം പാപ്പിനിശേരിയില്‍. കുറുവടിസേന എന്ന പേരിലാണ് മേഖലയില്‍ ആയുധപരിശീലനം നിര്‍ബാധം തുടരുന്നത്. ജില്ലയിലെമ്പാടും പാര്‍ട്ടിക്കുവേണ്ടി അക്രമങ്ങളും കൊലപാതകങ്ങളും നടത്താന്‍ വേണ്ടി പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പാപ്പിനിശ്ശേരിയിലെ ആയുധ പരിശീലനമെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ആയുധ പരിശീലനം സംബന്ധിച്ച് വിവരം ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. പതിറ്റാണ്ടുകളായി ഇവിടെയുളള രഹസ്യകേന്ദ്രങ്ങളില്‍ ആളെ കൊല്ലാനും ബോംബ് നിര്‍മ്മാണത്തിനുമുളള പരിശീലനമാണ് നല്‍കുന്നത്. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ പ്രധാനികളാണ് പരിശീലകര്‍. വളയത്തെ എല്‍ടിടി ടീം ലീഡര്‍ ആണ് ഇത് ഏകോപിപ്പിക്കുന്നത്.ഓരോ ഏരിയാകമ്മറ്റിയുടെ കീഴിലുമുളള തെരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലനം നേടുന്നത്. റെഡ് വളണ്ടിയര്‍മാര്‍ക്കുളള ക്യാമ്പ് എന്നാണ് പ്രചരണം. രാത്രിയിലാണ് മനുഷ്യരൂപം ഉണ്ടാക്കി കഴുത്തറുക്കാനും കൈകാലുകള്‍ വെട്ടാനും പരിശീലനം നല്‍കുക. സിപിഎമ്മിന്റെ ഇത്തരം പരിശീലനങ്ങള്‍ക്ക് വിധേയനായ യുവാക്കളാണ് പിന്നീട് പല ക്വട്ടേഷന്‍ സംഘങ്ങളിലും ഉള്‍പ്പെട്ടവര്‍. നാടിനെ സേവിക്കാനാണ് കുറുവടിസേന എന്നാണ് അവകാശവാദം. ജില്ലയില്‍ നടന്ന പല കൊലപാതകങ്ങള്‍ക്കു പിന്നിലും ഒരു പ്രൊഫഷണല്‍ ടച്ച് ഉണ്ടെന്നത് പോലീസിനും സംശയമുളവാക്കിയതാണ്. എന്നാല്‍ അന്വേഷണത്തിന് പോലീസ് തയ്യാറായില്ല. കൊല നടത്താന്‍ നിശ്ചയിക്കപ്പെട്ടവര്‍ മുതല്‍ ആസൂത്രണം നടത്തുന്നവര്‍ക്കടക്കം പരിശീലനം നല്കി വരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാതിരിയാട്, പിണറായി മേഖലയില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കു പിന്നില്‍ ഇത്തരം കേമ്പുകളില്‍ പങ്കെടുത്തവരാണെന്നാണ് സൂചന.
കതിരൂര്‍ മനോജ്, ടി.പി.ചന്ദ്രശേഖരന്, അസ്ലം, തലശേരി ഫസല്‍ വധങ്ങള്‍ നടത്തിയത് പാപ്പിനിശേരി കേമ്പില്‍ പങ്കെടുത്തവരാണത്രേ. പാട്യം, കതിരൂര്‍ മേഖലകളിലെ കൊലയാളി സംഘങ്ങളാണ് ജില്ലയിലെ സിപിഎമ്മിന്റെ പ്രധാന കൊലയാളി സംഘങ്ങള്‍. വിക്രമന്, ടി.കെ.രജീഷ്, സുഗുണന്, മാലൂരിലെ പ്രഭാകരന്, മനോരാജ് തുടങ്ങി കൊടുംക്രിമിനല്‍ സംഘങ്ങളാണ് കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും നടത്തുന്നവര്‍. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഇത്തരം കേമ്പുകള്ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ സമയത്ത് അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് ആതുരസേവനവുമായി ഐആര്‍പിസിയുടെ പേരില്‍ വളണ്ടിയര്‍മാര്‍ക്കുളള പരിശീലനമാണ് നടത്തുന്നതെന്ന് വരുത്താന്‍ ശ്രമം നടന്നത്. ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്ക് ഇത്തരം കേമ്പുകളെക്കുറിച്ചറിയാം. പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ അക്രമങ്ങളും അരാജകത്വവും പടര്‍ത്താനാണ് കേമ്പില്‍ നിന്നും ഭൗതികമായി പരിശീലനം നല്‍കുക. എല്ലാം പാര്‍ട്ടിയാണെന്നും, മറ്റൊരു ലോകവുമില്ലെന്നും മസ്തിഷ്ക പ്രക്ഷാളനം നടത്തും. ബന്ധങ്ങളും മിത്രങ്ങളും പാര്‍ട്ടിക്ക് താഴെയാണെന്നും പറഞ്ഞു പഠിപ്പിക്കും. .അങ്ങിനെ പരിശീലനം നേടി പുറത്തിറങ്ങുന്ന കേഡര്‍മാരാണ് ഓരോ ലോക്കലിലും അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. അപകടങ്ങള്‍ വരാതെ ബോംബ് നിര്‍മ്മിക്കാനും പരിശീലനമുണ്ട്. ജില്ലയെ പാര്‍ട്ടിയുടെ കീഴിലാക്കുക എന്നതാണ് കുറുവടിസേനയുടെ ലക്ഷ്യം. അതു പതിറ്റാണ്ടുകളായി പാപ്പിനിശേരിയില്‍ നടന്നു വരുന്നു. അതാണ് ജില്ലയിലെ അശാന്തിയുടെ നിലക്കാത്ത പ്രവാഹത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: