തലശ്ശേരി: എഴുത്തും വായനയും ഇന്നൊരു കാര്ണിവെലായി മാറിയിരിക്കുകയാണെന്നും ഈ അവസ്ഥയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രശസ്ത സാഹിത്യ നിരൂപക എസ്. ശാരദക്കുട്ടി പറഞ്ഞു. നിരൂപകരെ കണ്ണടച്ച് വിമര്‍ശിക്കുന്നവര്‍ക്ക് ജനാതിപത്യബോധമുണ്ടെന്ന് പറയാനാവില്ലെന്നും നിരൂപകര്‍ പട്ടികളല്ലെന്നും അവര്‍ പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സംഘടിപ്പിച്ച തെന്നിന്ത്യന്‍ കഥ സാംസ്കാരിക വായനകള്‍ എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശാരദക്കുട്ടി. കാര്‍ണ്ണിവെല്‍ കഴിയുമ്പോള്‍ എല്ലാം അഴിച്ചുകെട്ടി കൊണ്ടുപോകും. പിന്നെ ഒന്നും അവശേഷിക്കുകയില്ല. അതുകൊണ്ട് എഴുത്തും വായനയും കാര്ണിവെലിന്റെതായി പോകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് പറയുന്നത്. പുസ്തകോത്സവങ്ങള്‍ രഹസ്യ അജണ്ടകളാണ്. അവിടെ വെച്ച് ഇഷ്ടമുള്ള എഴുത്തുകാരനോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാം. ഇഷ്ടമില്ലാത്ത എഴുത്തുകാരനെ അവഗണിക്കാം. വാക്ക് വെറും വാക്കാവരുത്. അത് ജനാതിപത്യ ബോധത്തില്‍ നിന്ന് വരുന്നതാവണം. നമ്മുടെ ഉള്ളില്‍ അജ്ഞതയും ജീര്‍ണ്ണതയും ആധിപത്യം ചെലുത്തുമ്പോള്‍ അതില്‍നിന്നുള്ള മോചനത്തിന് കഥാ സാഹിത്യം ഉപകരിക്കുമെന്നും എല്ലാതരം അധികാര കേന്ദ്രങ്ങള്‍ക്കും അതിനിവേശങ്ങള്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ശാരദക്കുട്ടി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: