ധര്‍മ്മശാല: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഭാരത രത്ന നല്കി ആദരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശാന്ത കുമാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശാന്തകുമാറിന്റെ 1962ലെ ഭാരത- ചൈനാ യുദ്ധത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരാശിക്ക് വേണ്ടി ദലൈലാമ നടത്തിയ സേവനങ്ങളുടെ അംഗീകാരമായി ഭാരത രത്ന നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
50 വര്‍ഷത്തിന് ശേഷം ഇത് രണ്ടാം വട്ടമാണ് പുസ്തകം പുന:പ്രസിദ്ധീകരിക്കുന്നത്. 1965ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ‘ഭാരതത്തിന്റെ പുത്രന്’ എന്നാണ് ദലൈലാമ സ്വയം വിശേഷിപ്പിച്ചത്.
1962ലെ അതേ ഭീഷണി തന്നെ ചൈനയുടെ ഭാഗത്ത് നിന്നും ഇന്നും നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. മതപരമായ പാരമ്പര്യത്തില്‍ സഹവര്‍ത്തിത്തത്തോടെ എങ്ങനെ ജീവിക്കാമെന്ന ജീവിത മാതൃകയാണ് ഭാരതമെന്ന് ദലൈലാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: