കൊച്ചി: ജിഷ വധക്കേസില്‍ വിചാരണ ഇന്നലെ നടന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന് പാപ്പുനല്കിയ ഹര്‍ജിയില്‍ വിധി പറഞ്ഞതിന് ശേഷമാണ് ഇനി വിചാരണ നടക്കുക. പാപ്പുവിന്റെ ഹര്‍ജിയില്‍ 10ന് വിധിപറയും. തുടരന്വേഷണ ഹര്‍ജിയിലെ വിധി വരെ വിചാരണ നീട്ടിവക്കണമെന്ന് പാപ്പുവിന്റെ അഭിഭാഷകന് വാദിച്ചു. കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ കോടതി പരിഗണിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ കാര്യങ്ങളും പരസ്പരവിരുദ്ധമാണെന്ന് പാപ്പുവിന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ അന്വേഷണം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. ഇന്നലെ മുതല്‍ തുടര്‍ച്ചയായി വിചാരണ തുടങ്ങാനായിരുന്നു കോടതി തിരുമാനം. ജിഷയുടെ അമ്മ രാജേശ്വരിയെയും, സാക്ഷി അനസിനെയുമാണ് ഇന്നലെ വിസ്തരിക്കാന്‍ ഇരുന്നത്. രാജേശ്വരിയും, അനസും കോടതിയില്‍ എത്തി, പ്രതി അമീര്‍ ഉള് ഇസ്ലാമിനെയും കോടതിയില്‍ എത്തിച്ചു.
പാപ്പു നല്കിയ ഹര്‍ജിയാണ് രാവിലെ പരിഗണിച്ചത്. ഉച്ചകഴിഞ്ഞാണ് വിചാരണ സംബന്ധിച്ച് കോടതി നടപടി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: